Archives / December 2018

അനന്തു.ശ്രീകുമാർ
വഴി

 

വഴിയേതുമറിയാതെ
അവൾ കുതിച്ചു.
പലപ്പോഴായി
ചിന്നിചിതറിയ
സ്വപ്‌നങ്ങൾ
കയ്യാലക്കപ്പുറത്തെ
കൈതക്കാട്ടിൽ
ഇമ ചിമ്മുന്നതും

വിശർപ്പിന്റെ
രൂക്ഷഗന്ധം
പാതിരാക്കാറ്റിൽ
വീശിയൊളിച്ചതും
പൊന്തകാടിനുള്ളിൽ
ശംഖൊലിയിട്ട്
കുറുനരികൾ
വേട്ടക്കിറങ്ങിയതു-
മൊന്നും തന്നെ
അവൾ
അറിഞ്ഞിരുന്നില്ല.

നരിച്ചീറുകൾ
വട്ടമിട്ടു പറന്നയാ
മാഞ്ചോട്ടിൽ
പാദസ്വരം ഇടറിയപ്പോൾ
കാത്തിരിപ്പിന്റെ
എണ്ണ വറ്റി
അകലെയാ
മണ്ണെണ്ണ വിളക്
തിരി താഴ്ത്തി.

 

Share :