Archives / september 2020

ഡോ.നീസാ
നിഷ്കളങ്കത

കരഞ്ഞു കൊണ്ട് പിറന്നു ഉലകിൽ
നിഷ്കളങ്കമായ് പുഞ്ചിരി വിടർത്തി;
പെൺകുഞ്ഞെന്നു കേട്ടനേരം
ആളികത്തി മാതൃഹൃദയം.

ലോകത്തിൻ കാപട്യമറിയാതെ
തുള്ളി കളിച്ചൂ രാവും പകലും.
ചിരിച്ചുല്ലസിച്ച്  പാറി നടന്നു
നാടിനും നാട്ടാർക്കും പ്രിയയായി.  

വേനലും വർഷവും കടന്നു പോകെ
ശിശിരവും വസന്തവും  ഭംഗിയേകി;
ആരും കൊതിക്കും മുകുളമായി
ഇളം കാറ്റിലാടി തിമിർത്തു നില്ക്കേ;

കാണെ കാണെ നെഞ്ചിടിക്കുന്നൂ
എന്താണിതിൻ പരിണാമം;
കാകദൃഷ്ടികളാണെങ്ങുമെങ്ങും
കരാളഹസ്തങ്ങൾ പിടിമുറുക്കുമോ?

 ദൗർഭാഗ്യത്തിൻ കയ്പ്പുനീർ
ഒരിക്കലും പകർന്നേകരുതേ;
നോവിൻ മുള്ളുകൾ വിതറരുതെ;
ആനന്ദത്തിൻ തുടിപ്പുകൾ മായ്ക്കരുതെ!
 

Share :